Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abhishek Sharma

ഹൈവോള്‍ട്ട് ടീം

 ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ടീം ആദ്യമായി 300 കടക്കുമെന്നു തോന്നിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആയിരുന്നു. കഴിഞ്ഞ രണ്ടു സീസണിലായി നാല് തവണയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 275നു മുകളില്‍ സ്‌കോര്‍ അടിച്ചുകയറ്റിയത്.

ഐപിഎല്‍ ചരിത്രത്തില്‍ മറ്റൊരു ടീമിനും ഇത്തരമൊരു പ്രകടനം അവകാശപ്പെടാനില്ല. 260നു മുതളില്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ മറ്റു ടീമുകള്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും (272/7, 261/6) റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും (263/5, 262/7), പഞ്ചാബ് കിംഗ്‌സും (262/2) മാത്രം. അഞ്ച് തവണ ട്രോഫി സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും മുംബൈ ഇന്ത്യന്‍സിനും ഇതുവരെ 250 കടക്കാന്‍ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.

ടോപ് 4 ടീം ടോട്ടല്‍

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യ നാല് ടീം സ്‌കോറും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു സ്വന്തം. 2024ല്‍ മുംബൈ ഇന്ത്യന്‍സിന് എതിരേ 277/3, 2025ല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരേ 278/3, രാജസ്ഥാന്‍ റോയല്‍സിന് എതിരേ 286/6, 2024ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് എതിരേ 287/3. അതായത് 300 എന്ന മാന്ത്രിക സംഖ്യയിലേക്ക് ഉണ്ടായിരുന്ന അകലം 15 റണ്‍സില്‍ താഴെ മാത്രം.
ഹൈവോള്‍ട്ട് ടീമായ സണ്‍റൈസേഴ്‌സ് 2026 സീസണില്‍ 300ല്‍ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.

ഇഷാന്‍ & അഭിഷേക്

2026 സീസണിന്‍റെ തുടക്കത്തില്‍ ഇഷാന്‍ കിഷനും (ക്യാപ്റ്റന്‍) അഭിഷേക് ശര്‍മയും (വൈസ് ക്യാപ്റ്റന്‍) ചേര്‍ന്നാണ് സണ്‍റൈസേഴ്‌സിനെ നയിക്കുക. ഓസീസ് പേസറും സ്ഥിരം ക്യാപ്റ്റനുമായ പാറ്റ് കമ്മിന്‍സ് പരിക്കിന്‍റെ പിടിയില്‍നിന്നുള്ള മോചനത്തിനുശേഷം ടീമിനൊപ്പം ചേരാന്‍ വൈകുമെന്നതിനാലാണിത്.

ബാറ്റിംഗ് ലൈനപ്പില്‍ ടീമിന്‍റെ രണ്ട് കരുത്തരാണ് ഇഷാനും അഭിഷേകും. 2026 ട്വന്‍റി-20 ലോകകപ്പില്‍ ഇഷാന്‍ കിഷന്‍ നടത്തിയ പ്രകടനം ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായകമായിരുന്നു. ലോകകപ്പ് ഫൈനലില്‍ മാത്രമാണ് യഥാര്‍ഥ അഭിഷേകിനെ കാണാന്‍ സാധിച്ചത്.

ട്രാവിസ് ഹെഡ്, ഹെന്‍‌റിച്ച് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിങ്ങനെ നീളുന്നു ബാറ്റിംഗ് ലൈനപ്പ്. ലിയാം ലിവിംഗ്സ്റ്റണ്‍, ആര്‍. സമ്രാന്‍, അനികേത് വര്‍മ, ഹര്‍ഷ് ദുബെ, കമിന്ധു മെന്‍ഡിസ് എന്നിവരുടെ കടന്നാക്രമണവും സണ്‍റൈസേഴ്‌സ് ബാറ്റിംഗിനു കരുത്താകും.

2016 ചാമ്പ്യന്മാരാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. രണ്ടാം കിരീടമാണ് ഇത്തവണത്തെ ലക്ഷ്യം.

ബൗളിംഗ് പ്രശ്നം

ഒറ്റവാക്കില്‍ ദുര്‍ബല ബൗളിംഗാണ് സണ്‍റൈസേഴ്‌സിനുള്ളതെന്നു പറയാം. പാറ്റ് കമ്മിന്‍സാണ് ബൗളിംഗ് സംഘത്തിന്‍റെ തലവന്‍. സീസണിന്‍റെ തുടക്കത്തില്‍ കമ്മിന്‍സിന്‍റെ സേവനം ഉണ്ടാകില്ല. ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്ട്, ശിവം മാവി, ശ്രീലങ്കയുടെ ഇഷാന്‍ മലിംഗ എന്നിവരാണ് പേസ് നിരയിലുള്ള മറ്റു താരങ്ങള്‍. അമിത് കുമാര്‍, സീഷന്‍ അന്‍സാരി എന്നിവരാണ് സ്പിന്നര്‍മാര്‍. ഇഷാന്‍ മലിംഗയ്ക്കും പരിക്കിന്‍റെ പ്രശ്‌നമുണ്ട്.

ഇംഗ്ലീഷ് താരം ലിയാം ലിവിംഗ്സ്റ്റണ്‍, കമിന്ധു മെന്‍ഡിസ്, അഭിഷേക് ശര്‍മ എന്നിവരുടെ സ്പിന്‍ ബൗളിംഗിനും നിര്‍ണായകമാകും.

നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് എതിരേ 28നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ആദ്യ മത്സരം. 2026 ഐപിഎല്‍ സീസണിന്‍റെ ഉദ്ഘാടന മത്സരമാണിത്.

Sports

വെടിക്കെട്ട് ബാറ്റിംഗുമായി അഭിഷേകും റിങ്കുവും; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

നാഗ്പുർ: ന്യൂസിലൻഡിനെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് എടുത്തത്.

അഭിഷേക് ശർമയുടെയും റിങ്കു സിംഗിന്‍റെയും വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 35 പന്തിൽ 84 റൺസാണ് അഭിഷേക് എടുത്തത്. അഞ്ച് ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിന്‍റെ ഇന്നിംഗ്സ്.

44 റൺസാണ് റിങ്കു സിംഗ് എടുത്തത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും റിങ്കു അടിച്ചെടുത്തു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 32 റൺസും ഹാർദിക് പാണ്ഡ്യ 25 റൺസുമെടുത്തു.

ന്യൂസിലൻഡിന് വേണ്ടി ജേക്കബ് ഡഫിയും കൈൽ ജാമീസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ്റ്റ്യൻ ക്ലർക്ക്, ഇഷ് സോദി, മിച്ചൽ സാന്‍റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.

Sports

അഹമ്മദാബാദിൽ ഹാർദിക്-തിലക് വെടിക്കെട്ട്; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 231 റൺസാണ് എടുത്തത്.

തിലക് വർമയുടെയും ഹാർദിക്ക് പാണ്ഡ്യയുടെയും വെടിക്കെട്ട് അർധ സെഞ്ചുറികളുടെയും സഞ്ജു സാംസണിന്‍റെയും അഭിഷേക് ശർമയുടെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

73 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. 42 പന്തിൽ 10 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു തിലകിന്‍റെ ഇന്നിംഗ്സ്. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഹാർദിക് 25 പന്തിൽ 63 റൺ‌സാണ് എടുത്തത്. അഞ്ച് ബൗണ്ടറിയും അഞ്ച് സിക്സും ഹാർദിക്ക് അടിച്ചു പറത്തി.

സഞ്ജു 37 റൺസും അഭിഷേക് 34 റൺ‌സും എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കൊർബിൻ ബോഷ് രണ്ട് വിക്കറ്റെടുത്തു. ജോർജ് ലിൻഡെയും ഒറ്റ്നെയ്ൽ ബാർട്ട്മാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

അഭിഷേക് ആവേശം

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി-20 ക്രിക്കറ്റില്‍ അഭിഷേക് ശര്‍മയുടെ അതിവേഗ സെഞ്ചുറിയാവേശം. ബംഗാളിന് എതിരായ മത്സരത്തില്‍ പഞ്ചാബിനായി 32 പന്തില്‍ അഭിഷേക് ശര്‍മ സെഞ്ചുറി സ്വന്തമാക്കി.

ട്വന്‍റി-20 ക്രിക്കറ്റിലെ അതിവേഗത്തിലുള്ള സെഞ്ചുറികളില്‍ ആറാം സ്ഥാനവും അഭിഷേകിനു സ്വന്തം. 2024 സീസണ്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 28 പന്തില്‍ അഭിഷേക് ശര്‍മ സെഞ്ചുറി നേടിയിരുന്നു. അന്ന് ഗുജറാത്തിന്‍റെ ഉര്‍വില്‍ പട്ടേലും 28 പന്തില്‍ സെഞ്ചുറിയിലെത്തി.

12 പന്തില്‍ ഫിഫ്റ്റി

നേരിട്ട 12-ാം പന്തിലായിരുന്നു അഭിഷേക് ശര്‍മയുടെ അര്‍ധശതകം. ട്വന്‍റി-20 ക്രിക്കറ്റില്‍ അതിവേഗത്തിലുള്ള അര്‍ധസെഞ്ചുറിയില്‍ ലോകത്തില്‍ മൂന്നാം സ്ഥാനവും ഇന്ത്യക്കാരില്‍ രണ്ടാം സ്ഥാനവും അഭിഷേക് ഇതോടെ പങ്കിട്ടു. 2007ല്‍ ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിംഗും 12 പന്തില്‍ ഇംഗ്ലണ്ടിനെതിരേ അര്‍ധസെഞ്ചുറി നേടിയിരുന്നു. നേപ്പാളിന്‍റെ ദീപേന്ദ്ര സിംഗിന്‍റെ (9 പന്തില്‍) പേരിലാണ് റിക്കാര്‍ഡ്. റെയില്‍വേസിന്‍റെ അഷുതോഷ് ശര്‍മയ്ക്കാണ് (11 പന്ത്) പട്ടികയില്‍ രണ്ടാം സ്ഥാനം.

അഭിഷേക് 52 പന്തില്‍ 16 സിക്‌സും എട്ട് ഫോറും അടക്കം 148 റണ്‍സ് ബംഗാളിനെതിരേ നേടി. പ്രഭ്‌സിമ്രന്‍ സിംഗും (35 പന്തില്‍ 70) തിളങ്ങി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 205 റണ്‍സ് നേടി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്.

കേരളത്തിന്‍റെ സഞ്ജു സാംസണ്‍-രോഹന്‍ കുന്നുമ്മല്‍ കുറിച്ച 177 റണ്‍സ് കൂട്ടുകെട്ടാണ് അഭിഷേക്-പ്രഭ്‌സിമ്രന്‍ കൂട്ടുകെട്ട് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 310/5 എന്ന സ്‌കോര്‍ പടുത്തുയര്‍ത്തി. ബംഗാളിന്‍റെ മറുപടി 198/9ല്‍ അവസാനിച്ചു. പഞ്ചാബിന് 112 റണ്‍സ് ജയം.

Sports

അഭിഷേക് ശർമക്ക് രാജ്യാന്തര ട്വന്‍റി-20 ക്രിക്കറ്റില്‍ 1000 റൺസ് നേട്ടം

ബ്രിസ്‌ബെയ്ന്‍: രാജ്യാന്തര ട്വന്‍റി-20 ക്രിക്കറ്റില്‍ നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ അതിവേഗം 1000 റണ്‍സ് എന്ന റിക്കാര്‍ഡ് കുറിച്ച് ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ.

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ട്വന്‍റി-20യിലെ 23 നോട്ടൗട്ട് ഇന്നിംഗ്‌സിനിടെയാണ് അഭിഷേക് റിക്കാര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്. 528 പന്തില്‍ അഭിഷേക് 1000 രാജ്യാന്തര ട്വന്‍റി-20 റണ്‍സിലെത്തി.

മൂന്നാം ട്വന്‍റി-20ക്കിടെ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് (569 പന്ത്) കുറിച്ച റിക്കാര്‍ഡാണ് അഭിഷേക് മറികടന്നത്. സൂര്യകുമാര്‍ യാദവാണ് (573) ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്.

Sports

മഴ; ഇന്ത്യ-ഓസീസ് മത്സരം നിർത്തിവച്ചു

ബ്രിസ്ബേൻ: ഇന്ത്യ- ഓസ്ട്രേലിയ ട്വന്‍റി-20 മത്സരം മഴ മൂലം നിർത്തിവച്ചു. ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 4.5 ഓവറിൽ 52 റണ്‍സ് നേടിയപ്പോഴാണ് മഴ വില്ലനായി എത്തിയത്.

ഇന്ത്യയ്ക്കായി ഓപ്പണറുമാരായ അഭിഷേക് ശർമ 13 പന്തിൽ 23 റണ്‍സും ശുഭ്മാൻ ഗിൽ 16 പന്തിൽ 29 റണ്‍സും നേടി. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

Sports

ഓസീസിനെ തകർത്ത് ഇന്ത്യ

ക്വീൻസ് ലാൻഡ്: ഓസ്ട്രേയിലയ്ക്കെതിരായ ട്വന്‍റി-20യിൽ ഇന്ത്യയ്ക്ക് ജയം. 48 റണ്‍സിന്‍റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. ശനിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം. ആദ്യമത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

ഇന്ത്യ ഉയർത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 18.2 ഓവറിൽ 119 റണ്‍സിന് ഓൾഔട്ടായി. ഇന്ത്യയുടെ സ്പിൻ കെണിയിൽ ഓസീസ് താരങ്ങൾ കറങ്ങി വീഴുകയായിരുന്നു.

ഓസീസ് ഓപ്പണറുമാരായ മിച്ചൽ മാർഷിനും മാത്യു ഷോർട്ടിനും മാത്രമാണ് ഇന്ത്യൻ ബൗളിംഗിനുമുന്നിൽ അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. മിച്ചൽ മാർഷ് 30 റണ്‍സും മാത്യു ഷോർട്ട് 25 റണ്‍സും നേടി. മിച്ചൽ മാർഷാണ് ഓസീസ് നിരയിൽ ടോപ് സ്കോറർ.

ജോഷ് ഇംഗ്ലിസ് 12 റണ്‍സും ടിം ഡേവിഡ് 14 റണ്‍സും മാർക്കസ് സ്റ്റോയിൻസ് 17 റണ്‍സുമെടുത്തു.

ഇന്ത്യയ്ക്കായി വാഷിംഗ്ടണ്‍ സുന്ദർ 1.2 ഓവറിൽ മൂന്ന് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശിവം ദുബെയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സ് നേടിയത്. ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഒരുക്കിയത്. 21 പന്തിൽ 28 റണ്‍സെടുത്ത അഭിഷേകിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഗിൽ 39 പന്തിൽ 46 റണ്‍സെടുത്തു. ഗില്ലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ.

ശിവം ദുബെ 22 റണ്‍സും സൂര്യകുമാർ യാദവ് 20 റണ്‍സും നേടി. അക്സർ പട്ടേൽ പുറത്താകാതെ 11 പന്തിൽ 21 റണ്‍സെടുത്തു.

ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലിസും ആദം സാന്പയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Sports

ഓസ്ട്രേലിയയ്ക്ക് 168 റണ്‍സ് വിജയലക്ഷ്യം

ക്വീൻസ് ലാൻഡ്: ഇന്ത്യയ്ക്കെതിരായ ട്വന്‍റി-20യിൽ ഓസ്ട്രേലിയയ്ക്ക് 168 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സെടുത്തു.

ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഒരുക്കിയത്. 21 പന്തിൽ 28 റണ്‍സെടുത്ത അഭിഷേകിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഗിൽ 39 പന്തിൽ 46 റണ്‍സെടുത്തു. ഗില്ലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ.

ശിവം ദുബെ 22 റണ്‍സും സൂര്യകുമാർ യാദവ് 20 റണ്‍സും നേടി. അക്സർ പട്ടേൽ പുറത്താകാതെ 11 പന്തിൽ 21 റണ്‍സെടുത്തു.

ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലിസും ആദം സാന്പയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Latest News

Corehub Up